Showing posts with label vivadam. Show all posts
Showing posts with label vivadam. Show all posts

Sunday, July 11, 2010

അക്കാദമി മാര്‍ക്കിടാന്‍ നല്‍കിയത്‌ അയക്കാത്ത പുസ്‌തകം

സാഹിത്യ അക്കാദമി അവാര്‍ഡ്‌ സംബന്ധിച്ച വിവാദത്തിന്‌ ചൂടേറുന്നു. താന്‍ അയച്ചു കൊടുത്ത പുസ്‌തകം അക്കാദമി, ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ നല്‍കിയില്ലെന്ന ആരോപണവുമായി കഥാകൃത്ത്‌ വി ആര്‍ സുധീഷ്‌ രംഗത്തെത്തി. മറ്റൊരു പുസ്‌തകമാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ നല്‍കിയതെന്ന്‌ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡിനായി ചെറുകഥാ വി�ാഗത്തില്‍ താന്‍ അയച്ചുകൊടുത്ത പുസ്‌തകമല്ല വിധികര്‍ത്താക്കള്‍ പരിഗണിച്ചതെന്നും അക്കാദമിയുടെ മാനദണ്ഡം ലംഘിച്ച്‌ 2006ലെ പുസ്‌തകമാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റിക്ക്‌ അക്കാദമി നല്‍കിയിരിക്കുന്നതെന്നുമാണ്‌ സുധീഷിന്റെ ആരോപണം. അക്കാദമി അവാര്‍ഡിന്‌ പിന്നിലെ കള്ളക്കളികള്‍ സിറാജ്‌ ഇന്നലെ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്‌ കൃതികള്‍ അക്കാദമി തെരഞ്ഞെടുത്തതെന്ന ഗുരുതരമായ ആരോപണവുമായി സുധീഷ്‌ രംഗത്തെത്തിയത്‌.


ചെറുകഥാ വി�ാഗത്തില്‍ ഒരു മാര്‍ക്കിന്റെ കുറവിലാണ്‌ കെ ആര്‍ മീര ഇത്തവണ വി ആര്‍ സുധീഷിനെ പിന്നിലാക്കിയത്‌ എന്ന്‌ രേഖകളുടെ അടിസ്ഥാനത്തില്‍ സിറാജ്‌ വാര്‍ത്ത നല്‍കിയിരുന്നു. 2007ല്‍ ലിപി പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരമാണ്‌ പ്രസാധകര്‍ അക്കാദമിക്ക്‌ അയച്ചുകൊടുത്തത്‌. പിന്നെങ്ങനെ വിമതലൈഗികം എന്ന തന്റെ പഴയ പുസ്‌തകം വിധികര്‍ത്താക്കളുടെ മുന്നില്‍ എത്തിയെന്ന്‌ സുധീഷ്‌ ചോദിക്കുന്നു.


ഒലീവ്‌ പബ്ലിക്കേഷന്‍സിന്റെ 'വിമത ലൈംഗികം'എന്ന കൃതി പ്രസിദ്ധീകരിച്ചത്‌ 2006 ജനുവരിയിലാണ്‌. മൂന്ന്‌ വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍ മാത്രമേ അവാര്‍ഡിന്‌ പരിഗണിക്കാവൂ എന്നാണ്‌ അക്കാദമിയുടെ മാനദണ്ഡം. അതായത്‌, 2007 മുതലുള്ള പുസ്‌തകമേ പരിഗണിക്കാവൂ. അപ്പോള്‍ 2006ലെ പുസ്‌തകം ഉള്‍പ്പെടുത്തിയതിനെ ആര്‍ക്ക്‌ വേണമെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന്‌്‌ സുധീഷ്‌ പറഞ്ഞു.


അങ്ങനെ സംഭവിച്ചാല്‍ അക്കാദമി കുടുങ്ങുമെന്നുറപ്പാണ്‌. എന്നാല്‍ അഭിമാന ബോധമുള്ള ആരും ഇക്കാര്യത്തിന്‌ കോടതിയില്‍ പോകാന്‍ തയ്യാറാകില്ലെന്ന്‌ സൂധീഷ്‌ പരിഹസിച്ചു. പ്രസാധകന്‍ അയച്ചുകൊടുത്ത പുസ്‌തകം മാറ്റി പഴയ പുസ്‌തകം തിരുകിക്കയറ്റിയതിനു പിന്നില്‍, തന്നെ ഒതുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏതോ വ്യക്തിയുണ്ടെന്ന്‌ സുധീഷ്‌ ആരോപിച്ചു.